അയയാതെ കർണാടകം; അഞ്ച് വിമത എംഎൽഎമാർകൂടി സ്പീക്കർക്കെതിരെ സുപ്രീംകോടതിയിൽ
റോഷന് ബെയ്ഗ്, ആനന്ദ് സിങ്, കെ.സുധാകര്‍, എം.ടി.ബി നാഗരാജു, മുനിരകത്ന എന്നിവരാണ് രാജിക്കാര്യത്തില്‍ സ്പീക്കര്‍ തീരുമാനം വൈകിപ്പിക്കുന്നുവെന്ന് കാണിച്ച് ഹര്‍ജി നൽകിയിരിക്കുന്നത്.
കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധികൾക്ക് ആക്കം കൂട്ടി അഞ്ച് വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍കൂടി സ്പീക്കര്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചു. റോഷന് ബെയ്ഗ്, ആനന്ദ് സിങ്, കെ.സുധാകര്‍, എം.ടി.ബി നാഗരാജു, മുനിരകത്ന എന്നിവരാണ് രാജിക്കാര്യത്തില്‍ സ്പീക്കര്‍ തീരുമാനം വൈകിപ്പിക്കുന്നുവെന്ന് കാണിച്ച് ഹര്‍ജി നൽകിയിരിക്കുന്നത്. ഭരണഘടനയുടെ 190ാം അനുഛേദപ്രകാരം ചട്ടങ്ങള്‍ പാലിച്ചാണ് രാജിക്കത്ത് നല്‍കിയതെന്നും ബാഹ്യസമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ടില്ലെന്നും സ്വമേധയാ നല്കിയ രാജിയില്‍ ഉറച്ചുനില്‍ക്കുന്നതായും ഇവര്‍ ഹര്‍ജിയില്‍ വ്യക്തമാക്കി.
കര്‍ണാടകയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ക്കൊപ്പം ഇവരുടെ ഹര്‍ജിയും ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കും. ശനിയാഴ്ച രാവിലെയാണ് ഹര്‍ജി കോടതിയിലെത്തിയത്. ഹര്‍ജി കോടതിയിലെത്തിയതിന് ശേഷമാണ് വിമതര അനുനയിപ്പിക്കാനുള്ള നടപടികള്‍ കോണ്‍ഗ്രസ് വീണ്ടും നടത്തിയത്. കോൺഗ്രസ്സ് നേതാവ് ഡി.കെ.ശിവകുമാറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ രാജി പിന്‍വലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് എം.ടി.ബി.നാഗരാജ് പറഞ്ഞതാണ് കോൺഗ്രസ്സ് ക്യാമ്പിനുള്ള ഏക പ്രതീക്ഷ.